നീയാണെന്നും മനസിനിറയും
നാദവും രാഗമെല്ലാം
നീയാണെന്നും വരിയിലുണരും
വൃത്തവും താളഭാവം
നീയന്നന്നേ പിരിയുമളവിൽ
തന്ന ചേലുള്ള വർണ്ണ-
ഛായച്ചിത്രം
മതിയിനിയിവന്നെന്നുമെന്നോമലാളേ
കല്ല്യാണാംഗാ ഗിരിധര
ഭവൽപ്പാദപദ്മം ഭജിയ്ക്കാ-
നെല്ലായ്പ്പോഴും
കനിയണമതിന്നെപ്പൊഴും കേണിടുന്നൂ
ചൊല്ലീടാമോ
ജനനമരണത്തിന്റെ മദ്ധ്യത്തിലുള്ളോ-
ലല്ലൽത്തിങ്ങും
സമയമിവനെക്കാത്തുരക്ഷിയ്ക്കുകില്ലേ
ചാരേവന്നാൽ ലളിതമധുരം
രാഗമൊന്നാലപിയ്ക്കാം
നീയാടേണം
ചടുലമതിനൊത്തിന്നു നൃത്തങ്ങളേറെ
ആമോദത്തോടിരവുമുഴുവൻ
പ്രേമരംഗങ്ങളാടാം
മെല്ലേമെല്ലേയരികിലണയൂ
ലജ്ജവേണ്ടോമലാളേ
കാണാമേറേ കവിതയെഴുതാൻ
ത്രാണിയേറേ നിറഞ്ഞോർ
വേറേയുണ്ടാം മനുജരതുപോൽ
നാട്യരംഗേ പ്രഗത്ഭർ
വിദ്യാഭ്യാസം
തുടരെയിവിടെപ്പേരെടുത്തോരുമുണ്ടാം
കാണാനാവില്ലിവിടെയിവനെപ്പോലെ
മണ്ടൻ ജഗത്തിൽ
No comments:
Post a Comment