തുഹിനമാമലതന്നുടെപുത്രിയും
ഗുഹനുമൊത്തുഗണേശ്വരനും
മുദാ
ജടയിലംബിളിചൂടിയദേവനും
പരിചൊടേ തുണയേകണമെപ്പൊഴും
ഭുവനമോഹന നിന്നുടെലീലകൾ
പറയുവാൻ
കഴിയില്ലൊരനന്തനും
തവകളേബരദർശനമായിരം
മിഴികളുള്ളവനും
ബഹുദുഷ്കരം
പണിയെടുക്കുക നാവിനു
നിങ്ങളി-
ന്നധികവിശ്രമമേകുക
കൂട്ടരേ
സമരമേതിനുമെന്നതു
മാറ്റിയി-
ട്ടിനി ഗുണങ്ങൾ തരുന്നതു
ചെയ്യുക
പലദിനത്തിലുമെന്നുടെയുള്ളിലാ-
യൊഴുകിവന്നിതുനിന്നുടെയോർമ്മകൾ
സുമുഖിയെന്നിലെവേദനയൊന്നുമേ-
യറിയുവാൻ കഴിയാതെ ഗമിച്ചു
നീ
No comments:
Post a Comment